Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Officer

Kasaragod

മെഡിക്കല്‍ ഓഫീസറടക്കം രണ്ടു ഡോക്ടര്‍ മാത്രം; എണ്ണപ്പാറ ഗവ. ആശുപത്രിയില്‍ രോഗികള്‍ക്ക് തീരാദുരിതം

എണ്ണപ്പാറ: പനി രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയായ എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ ക്ഷാമം പരിക്കാന്‍ നാളിതുവരെയായിട്ടും നടപടിയായില്ല.

ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ വന്നതോടെ രോഗികള്‍ പരിശോധനയ്ക്കായി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതാണ് സ്ഥിതി. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുമ്പോഴും ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന നിലപാടിലാണ് അധികൃതര്‍.

രോഗികളെ പരിശോധിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ വന്നതോടെ കുടുംബാരോഗ്യകേന്ദ്രത്തില്‍ വൈകുന്നേരം ആറുവരെ ഉണ്ടായിരുന്ന ഒപി ഉച്ചയ്ക്കു 12 വരെയാക്കി ചുരുക്കി.

ജില്ലയില്‍ ഏറ്റവുമധികം എസ്‌സി, എസ്ടി ജനവിഭാഗങ്ങളുള്ള പഞ്ചായത്താണ് കോടോം-ബേളൂര്‍. 105 ഉന്നതികളാണ് എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ പരിധിയില്‍ വരുന്നത്. അസുഖം ബാധിച്ചവരെ 20 കിലോമീറ്ററില്‍ അധികം അകലെയുള്ള കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണുള്ളത്.

പനിബാധ കൂടിയതോടെ 200-300 രോഗികളാണ് നിത്യവും ആശുപത്രിയിലെത്തുന്നത്. പിഎസ്‌സി വഴി നിയമിതരായ രണ്ടു ഡോക്ടര്‍മാരും പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ പിഎസ്‌സി വഴി നിയമിതനായ ഒരു ഡോക്ടര്‍ ഇല്ലാതായിട്ട് രണ്ടു വര്‍ഷമായി.

നിലവില്‍ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമാണുള്ളത്. പലപ്പോഴും മെഡിക്കല്‍ ഓഫീസര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി പോകുമ്പോള്‍ രോഗികളെ പരിശോധിക്കാന്‍ ഒരാള്‍ മാത്രമാണ് ഉണ്ടാവുക. ഇതോടെ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്.

 

Latest News

Corehub Up